മർക്കൊസ്-16

അദ്ധ്യായങ്ങൾ തിരയുക

പേജ് ഉള്ളടക്കം

രൂപരേഖ

  1. നിലയങ്കി ധരിച്ച ബാല്യക്കാരനായി കണ്ട ആൾ (ദൂതൻ) സ്ത്രീകളോട് യേശുക്രിസ്തു ഉയിര്തെഴുന്നെറ്റു എന്ന് അറിയിക്കുന്നു 
  2. മഗ്ദലക്കാരത്തി മറിയയ്ക്ക് യേശു ആദ്യം പ്രത്യക്ഷപ്പെട്ടു  
  3. യേശുക്രിസ്തു അവനോടു കൂടെ ഉണ്ടായിരുന്ന രണ്ടു പേർക്ക് പ്രത്യക്ഷപ്പെടുന്നു 
  4. യേശുക്രിസ്തു പതിനൊരുവർക്കു പ്രത്യക്ഷനാവുകയും ഭൂലോകത്തിലൊക്കെയും സുവിശേഷം ഘോഷിക്കുവാൻ ധൗത്യം ഏല്പിക്കുകയും ചെയ്യുന്നു 
  5. യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം

നിലയങ്കി ധരിച്ച ബാല്യക്കാരനായി കണ്ട ആൾ (ദൂതൻ) സ്ത്രീകളോട് യേശുക്രിസ്തു ഉയിര്തെഴുന്നെറ്റു എന്ന് അറിയിക്കുന്നു

1 ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.

2 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറെക്കൽ ചെന്നു:

3 കല്ലറയുടെ വാതിൽക്കൽ നിന്നു നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.

4 അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.

5 അവർ കല്ലറെക്കകത്തു കടന്നപ്പോൾ വെള്ളനിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.

6 അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.

7 നിങ്ങൾ പോയി അവന്റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകുന്നു എന്നു പറവിൻ; അവൻ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിൻ എന്നു പറഞ്ഞു.

8 അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.

മഗ്ദലക്കാരത്തി മറിയയ്ക്ക് യേശു ആദ്യം പ്രത്യക്ഷപ്പെട്ടു

9 [അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.

10 അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.

11 അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.

യേശുക്രിസ്തു അവനോടു കൂടെ ഉണ്ടായിരുന്ന രണ്ടു പേർക്ക് പ്രത്യക്ഷപ്പെടുന്നു

12 പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.

13 അവർ പോയി ശേഷമുള്ളവരോടു അറിയിച്ചു; അവരുടെ വാക്കും അവർ വിശ്വസിച്ചില്ല.

യേശുക്രിസ്തു പതിനൊരുവർക്കു പ്രത്യക്ഷനാവുകയും ഭൂലോകത്തിലൊക്കെയും സുവിശേഷം ഘോഷിക്കുവാൻ ധൗത്യം ഏല്പിക്കുകയും ചെയ്യുന്നു

14 പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി, തന്നെ ഉയിർത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാൽ അവരുടെ അവിശ്വാസത്തെയും ഹൃദയ കാഠിന്യത്തെയും ശാസിച്ചു.

15 പിന്നെ അവൻ അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ.

16 വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.

17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും;

18 സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെ മേൽ കൈവെച്ചാൽ അവർക്കു സൌഖ്യം വരും എന്നു പറഞ്ഞു.

യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം

19 ഇങ്ങനെ കർത്താവായ യേശു അവരോടു അരുളിച്ചെയ്തശേഷം സ്വർഗ്ഗത്തിലേക്കു എടുക്കപ്പെട്ടു. ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നു.

20 അവർ പുറപ്പെട്ടു എല്ലാടത്തും പ്രസംഗിച്ചു; കർത്താവു അവരോടുകൂടെ പ്രവർത്തിച്ചും അവരാൽ നടന്ന അടയാളങ്ങളാൽ വചനത്തെ ഉറപ്പിച്ചും പോന്നു.]

ചോദ്യങ്ങൾ?

  1. യേശുവിനെ പൂശേണ്ടതിന് സുഗന്ധവർഗ്ഗം വാങ്ങി കല്ലറയ്ക്കൽ ചെന്നത് ആരൊക്കെ ?
    ഉത്തരം. വാക്യം.1 മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും
  2. വെള്ള നിലയങ്കി ധരിച്ച ബാല്യക്കാരൻ സ്ത്രീകളോട്; യേശു നിങ്ങൾക്ക് മുമ്പേ എവിടേക്കു പോകുന്നു എന്നാണ് പറഞ്ഞത് ?
    ഉത്തരം. വാക്യം. 7 ഗലീലയ്ക്ക്
  3. യേശു ശിഷ്യന്മാരെ ശാസിച്ചതു എന്ത് കൊണ്ട് ?
    ഉത്തരം. വാക്യം. 14 അവിശ്വാസവും ഹൃദയകാഠിന്യവും നിമിത്തം
  4. സുവിശേഷ ഘോഷണത്താൽ ആരാണ് രക്ഷിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും ?
    ഉത്തരം. വാക്യം. 16 വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും

വ്യക്തികൾ

സ്ഥലങ്ങൾ

സമയം

മറ്റുള്ളവ


Previous


Next