യോഹന്നാൻ-2

അദ്ധ്യായം 2

അടയാളങ്ങളുടെ ആരംഭം – കാനാവിലെ കല്യാണത്തിന് പച്ച വെള്ളത്തെ വീഞ്ഞ് ആക്കുന്നു.

1 മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്യാണം ഉണ്ടായി; യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.

യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന്നു ക്ഷണിച്ചിരുന്നു.

വീഞ്ഞു പോരാതെവരികയാൽ യേശുവിന്റെ അമ്മ അവനോടു: അവർക്കു വീഞ്ഞു ഇല്ല എന്നു പറഞ്ഞു.

യേശു അവളോടു: “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു”.

5 അവന്റെ അമ്മ ശുശ്രൂഷക്കാരോടു: അവൻ നിങ്ങളോടു എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്‍വിൻ എന്നു പറഞ്ഞു.

അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ചു രണ്ടോ മൂന്നോ പറവീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.

യേശു അവരോടു: “ഈ കല്പാത്രങ്ങളിൽ വെള്ളം നിറെപ്പിൻ ” എന്നു പറഞ്ഞു; അവർ വക്കൊളവും നിറെച്ചു.

“ഇപ്പോൾ കോരിവിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിൻ ” എന്നു അവൻ പറഞ്ഞു; അവർ കൊണ്ടുപോയി കൊടുത്തു.

അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:

10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.

11 യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവിൽ വെച്ചു ചെയ്തു തന്റെ മഹത്വം വെളിപ്പെടുത്തി; അവന്റെ ശിഷ്യന്മാർ അവനിൽ വിശ്വസിച്ചു.

യേശുവും ശിഷ്യന്മാരും അവന്റെ അമ്മയും കഫർന്നഹൂമിൽ

12 അനന്തരം അവനും അവന്റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫർന്നഹൂമിലേക്കു പോയി; അവിടെ ഏറനാൾ പാർത്തില്ല.

ദൈവാലയത്തിൽ നിന്ന് കച്ചവടക്കാരെ പുറത്താക്കുന്നു.

13 യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.

14 ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന 

15 പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;

16 പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.

17 അപ്പോൾ അവന്റെ ശിഷ്യന്മാർ: നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളയുന്നു എന്നു എഴുതിയിരിക്കുന്നതു ഓർത്തു.

18 എന്നാൽ യെഹൂദന്മാർ അവനോടു: നിനക്കു ഇങ്ങനെ ചെയ്യാം എന്നതിന്നു നീ എന്തു അടയാളം കാണിച്ചു തരും എന്നു ചോദിച്ചു.

19 യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു.

20 യെഹൂദന്മാർ അവനോടു: ഈ മന്ദിരം നാല്പത്താറു സംവത്സരം കൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.

21 അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.

22 അവൻ ഇതു പറഞ്ഞു എന്നു അവൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാർ ഓർത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.

യേശുക്രിസ്തു എല്ലാവരെയും ആഴമായി അറിയുന്നവൻ

23 പെസഹപെരുന്നാളിൽ യെരൂശലേമിൽ ഇരിക്കുമ്പോൾ അവൻ ചെയ്ത അടയാളങ്ങൾ കണ്ടിട്ടു പലരും അവന്റെ നാമത്തിൽ വിശ്വസിച്ചു.

24 യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല.

25 മനുഷ്യനിലുള്ളതു എന്തു എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.

ചോദ്യങ്ങൾ?

1. ഗലീലയിലെ കാനാവിൽ നടന്ന കല്യാണം എത്രാം ദിവസമായിരുന്നു?.
ഉത്തരം. മൂന്നാം നാൾ(വാക്യം. 1)
2. മറിയ കല്യാണ വീട്ടിലെ ശുശ്രുഷക്കാരോട് പറഞ്ഞതെന്താണ്?.
ഉത്തരം. അവൻ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാൽ അത് ചെയ്‌വിൻ (വാക്യം.5)
3. ഏത് നിയമ പ്രകാരമാണ് രണ്ടോ, മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം അവിടെ ഉണ്ടായിരുന്നത്?.
ഉത്തരം. ശുദ്ധീകരണ നിയമം അനുസരിച്ച്(വാക്യം.6)
4. കഫർന്നഹൂമിൽ നിന്ന് യേശുവും അവന്റെ അമ്മയും ശിഷ്യന്മാരും എന്ത് കാരണത്താലാണ് യരുശലേമിലേക്ക് പോയത്?.
ഉത്തരം. പെസഹസമീപം ആക കൊണ്ട്(വാക്യം. 13)
5. യേശു എന്ത് ഉപയോഗിച്ചാണ് ചമ്മട്ടി ഉണ്ടാക്കിയത്?.
ഉത്തരം. കയർ(വാക്യം. 15)
6. യേശു മൂന്ന് ദിവസം കൊണ്ട് മന്ദിരം പണിയാം എന്ന് പറഞ്ഞത് എന്ത് ഉദ്ദേശിച്ചാണ്?.
ഉത്തരം. തന്റെ ശരീരം എന്ന മന്ദിരം (വാക്യം. 21)
7. മനുഷ്യനെ കുറിച്ച് യേശുവിന് യാതോരുത്തന്റെയും സാക്ഷ്യം ആവിശ്യമില്ലാത്തത് എന്ത് കൊണ്ടാണ്?.
ഉത്തരം. മനുഷ്യനിൽ ഉള്ളത് എന്ത് എന്ന് സ്വതവേ അറിഞ്ഞിരിക്കയാൽ(വാക്യം. 25).

വ്യക്തികൾ

1 യേശു –  വാക്യം(1,2,4,7,11,12,13,19,82)

2 മറിയ (യേശുവിന്റെ അമ്മ) – വാക്യം(1,3,5,12)

3 ശിഷ്യന്മാർ – വാക്യം(2,11,12,17,22)

4 ശുശ്രുഷകന്മാർ – വാക്യം(5,9)

5 വിരുന്നുവാഴി – വാക്യം(8,9)

6 മണവാളൻ – വാക്യം 9

7 വിൽക്കുന്നവർ _ വാക്യം 14

8 പൊൻവാണിഭക്കാർ – വാക്യം 15

സ്ഥലങ്ങൾ

1 കാനാവ് (ഗലീലാ)- വാക്യം 1, 11

2 കഫർന്നഹൂം – വാക്യം 12

3 യരൂശലേം – വാക്യം 13

സമയം

മൂന്നാം നാൾ – വാക്യം 1

നാഴിക – വാക്യം 4

ഏറെ നാൾ – വാക്യം 12

പെസഹാ സമീപം – വാക്യം 13

പെസഹാ പെരുന്നാളിൽ – വാക്യം 23

മറ്റുള്ളവ

വീഞ്ഞ്  – വാക്യം 3, 9, 10

കല്‌പാത്രം – വാക്യം 7

വെള്ളം – വാക്യം 7, 9

പെസഹാ – വാക്യം 13, 23

കാള – വാക്യം 14

ആട് – വാക്യം 14

പ്രാവ് – വാക്യം 14, 16

മന്ദിരം – വാക്യം 14,15,16,17

19,20,21